തെരുവിന്റെ ഓരം ചേർന്നു നടന്നുവരുന്ന
ഒരു ഭിക്ഷാം ദേഹിയുടെ കയ്യിൽ
വക്കൊടിഞ്ഞ ഒരു പിത്തള പാത്രം ഉണ്ടായിരുന്നു.
അതിൽ വീണുകിടന്ന ഒന്നുരണ്ടു
നാണയത്തുട്ടുകളെ കാണിച്ച്
അയാൾ വീണ്ടും ഭിക്ഷ തുടർന്നുകൊണ്ടേയിരുന്നു.....
നേർത്തുവരുന്ന അയാളുടെ മുറവിളികളും മൗനങ്ങളും
കാലത്തിന്റെ തിരക്കിൽ പാറിനടന്നു
നീണ്ട യാത്രക്കിടയിൽ
കാലത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകൾ
അയാൾ നിറുത്തിയിരിക്കുന്നു...
പക്ഷേ -----
അയാൾ തിരിഞ്ഞുനടക്കുമ്പോൾ
അയാൾക്കൊരു സ്ത്രീയുടെ നിഴലായിരുന്നു ....
1 comment:
അതിശക്തമായ എഴുത്ത്
Post a Comment