ജൂൺ 25 ....
ഒരു കുടുംബത്തിനും പ്രിയപ്പെട്ടവർക്കും മുപ്പതു കൊല്ലങ്ങൾക്കു മുമ്പ്
നഷ്ടപ്പെട്ടത് അവനെന്ന പ്രാണനെ ആയിരുന്നു....
രണ്ടു വീട്ടുകാരും സന്തോഷത്തോടെ പറഞ്ഞുറപ്പിച്ച വിവാഹം -
കുട്ടികളുടെ പഠിപ്പ് ഒന്നുകൊണ്ടും തടസ്സപ്പെടുത്തരുതെന്നു കരുതി
മുതിർന്നവർ ഇക്കാര്യം മറച്ചുവെച്ചു.
ഞാനവനെ കണ്ടത് ആകെക്കൂടി രണ്ടു തവണ മാത്രം
അതും വെറും ചിരിയിലോ സുഖല്ലേ എന്ന ചോദ്യത്തിലോ മാത്രം ആയിരുന്നു
ഞങ്ങൾ പരിജയം കാണിച്ചിരുന്നത്
അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകൻ
ആന്റിയെപോലെതന്നെ, കാണാൻ ഭംഗിയുള്ളൊരു യുവാവ്...
ഫിലോസഫി യിൽ ബിരുദാനന്തര ബിരുദം
ഇനിയും പഠിക്കാൻ ആഗ്രഹം ഇതൊക്കെയാണ്
വീട്ടുകാർ പറഞ്ഞു കേട്ടത്.
യു കെ യിലേക്ക് ജോലിക്കും പഠിപ്പിനും പോവും മുൻപ്
കല്യാണം നടത്തണമെന്നത് അങ്കിൾനും ആന്റി ക്കും നിർബന്ധമായിരുന്നു
അവനും - പക്ഷേ അതവൻ അമ്മയോടു പറഞ്ഞപ്പോൾ നിങ്ങൾ രണ്ടാളും സംസാരിച്ച് ഒരു
തീരുമാനത്തിലെത്തു എന്നായിരുന്നു ആന്റിയുടെ മറുപടി.
അതിനു വേണ്ടിയായിരുന്നു കസിനും ഉറ്റ ചങ്ങാതിയുമോടൊപ്പം തലേന്ന് വീട്ടിലേക്ക് കയറി
വന്നത്. എല്ലാരോടും സംസാരിച്ച ശേഷം എന്നെ വിളിക്കാനും തനിയെ
സംസാരിക്കണമെന്നുണ്ടെന്നും പറഞ്ഞു.
ഏട്ടനാണ് അതു പറഞ്ഞത് - അച്ചൂന് നിന്നോട്
എന്തോ സംസാരിക്കാനുണ്ടെന്ന്...
കറുത്ത വീതിയുള്ള കരയുള്ള മുണ്ടിലും കറുത്ത ഷർട്ടിലും തിളങ്ങി
മുറ്റത്തെ ചെമ്പകമരച്ചോട്ടിൽ നിൽക്കുന്നുണ്ടായിരുന്നു
കല്യാണക്കാര്യം പറയുമ്പോൾ ഇയാൾ എന്നെ ഇത്രക്കും സ്നേഹിച്ചിരുന്നുവെന്ന് അറിഞ്ഞില്ല.
ഏതു പെണ്ണിനും ഇഷ്ടം തോനിയേക്കാവുന്ന രൂപവും സ്വഭാവവും... എന്നിട്ടുമെന്തേ എന്നോട്... ചോദ്യം മറച്ചുവെച്ചില്ല...
കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങളായി നീ എന്റെ മനസ്സിലുണ്ട്... പക്ഷേ അതിന്റെ പേരിൽ നമ്മുടെ പഠിപ്പ് പിന്നിലാവരുത്. അതു കൊണ്ടു മാത്രാ പറയാതിരുന്നത്. ഞാൻ പറഞ്ഞില്ലെങ്കിലും അമ്മ പറയൂല്ലോന്ന് കരുതി..
വൈകിപ്പോയി... ഒരുപാട്....
എന്റെ ഉള്ളിലെ പ്രണയത്തെ തേടി ഞാൻ അലയുകയാണിപ്പോൾ.... എവിടെയെന്നറിയില്ല.... കണ്ടെത്തണേ എന്ന പ്രാർത്ഥനയിലാണ് എന്റെ ജീവിതം...
പിന്നെയും എന്തോക്കെയോ അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ചു...
കാറിന്റെ ഡാഷ്ബോർഡ് തുറന്ന് malboro സിഗരറ്റ് എടുത്തു വലിക്കുന്നത് കണ്ടു.
അങ്കിളിന്റെ പ്രിയപ്പെട്ട malboro...
ലാൻഡ്ഫോണിലേക്ക് ആന്റി വിളിച്ചപ്പോൾ പറഞ്ഞു അച്ചു അവിടെ വന്നു എല്ലാം പറയും എന്ന്.
വീട്ടിലെത്തിയ ഉടൻ ബൈക്കും കൊണ്ട് പോയതാണ് ബീച്ചിലേക്കെന്നും പറഞ്ഞ്.
പിന്നെ അപകടത്തിൽ പെട്ട് കോഴിക്കോട്ടെ പ്രശസ്ത ഹോസ്പിറ്റലിൽ...
പിറ്റേന്ന്.... ഓർക്കാൻ കൂടി വയ്യാ... എല്ലാം അവസാനിപ്പിച്ച് യാത്രപറയാതെ.....
തലേന്ന് നിറവിളക്കുപോലെ എന്റെ മുമ്പിൽ കത്തിനിന്ന ദേവരൂപം....
ഞാൻ കാരണം.... എന്റെ ദൈവമേ....
1 comment:
എല്ലാം അറിയുന്നോണ്ട് ഇപ്പോഴും അതോർക്കുമ്പോൾ
വിഷമം തോനുന്നു...
Post a Comment