മഴ - പുറത്തെ മുറ്റത്ത് ആഞ്ഞടിച്ചു പെയ്യുന്നു.
ഉമ്മറത്തെ തൂണും ചാരിയിരുന്ന്
മഴയുടെ വിവിധ രൂപഭാവങ്ങൾ കാണുകയായിരുന്നു.
യാദൃച്ഛികമായി ഒരിളംകാറ്റ് ഒരു കുമ്പിൾ മഴത്തുള്ളികളുമായി എന്നെ തലോടി കറങ്ങിനിന്നു. അത് മനസ്സിന്റെ തീക്കനലുകൾക്കു മേലെ തളിക്കുന്ന തീർത്ഥം പോലെ തോനി.
ആരോ പെട്ടെന്ന് കൈപിടിച്ച് വലിക്കുംപോലെ പുറത്തെ മഴയിലേക്ക് ഞാൻ എത്തിപ്പെട്ടു. ഒരു കുമ്പിൾ മഴത്തുളി കൊണ്ടും തീർക്കാനാവാത്ത സങ്കടങ്ങൾ കണ്ണീരോടെ ഭൂമിയെന്ന മാതാവിന് സമർപ്പിക്കാൻ...
സ്നേഹിച്ചു വളർത്തിയ പിതൃക്കളും മഴയും ഭൂമിയും എന്നെ ചേർത്തുപിടിക്കുന്നു. അവരുടെ ലോകത്തേക്ക്....
Beegee Menon
No comments:
Post a Comment